Tuesday, April 29, 2014

ഫ്രാന്‍സിസ് ഇട്ടിക്കോര – വ്യക്തിഗത ഇടങ്ങളുടെ സുവിശേഷം

  

എന്നെ ഈ പുസ്തകത്തിലേക്ക് നയിച്ചത് സ്വാമി സന്ദീപ് ചൈതന്യയുടെ ഒരു  പ്രസംഗത്തിലെ പരാമര്‍ശവും, ആഷാ മേനോ‍ന്‍റെ അവതാരികയും മറ്റു ചില സുഹൃത്തുക്ക‍ളുടെ നിരീക്ഷണങ്ങളും ആണ്. അതേ  കാരണത്താല്‍ വലിയ പ്രതീക്ഷയോടെ (അല്ലെങ്കില്‍ മുന്‍വിധികളോടെ) ആണ് വായിച്ചു  തുടങ്ങിയത്..പക്ഷെ  പുസ്തകം തീര്‍ത്തും നിരാശപ്പെടുത്തി. ഡാവിഞ്ചി കോഡ് മാതൃകയില്‍, ശരാശരിയിലും താഴെ നില്‍ക്കുന്ന ഭാഷയില്‍ എഴുതിയ  ഒരു ബെസ്റ്റ് സെല്ലെര്‍ എന്ന് അതിന്‍റെ സാഹിത്യമൂല്യത്തെ ലളിതമായി വരച്ചിടാം .
പക്ഷെ ചില കാര്യങ്ങളില്‍ നോവല്‍ ശ്രദ്ധ അര്‍ഹിക്കുന്നു .  പ്രത്യേകിച്ചും അത് കേരളത്തിന്‍റെ സന്മാര്‍ഗ ചിന്താ പദ്ധതിയെ അടിമുടിയുലയ്ക്കുന്ന  ഒരു കൂട്ടം ആക്ടിവിറ്റികളെ വരച്ചുകാട്ടുന്നു എന്നത് തന്നെ. കാനിബാളിസം, മാസോകിസം , അനാര്‍ക്കിസം തുടങ്ങി  സമൂഹത്തിന്റെ, അല്ലെങ്കില്‍ കുറച്ചുകൂടി ക്രത്യമായി , വ്യക്തിഗതമായി മനസിന്റെ  അടിത്തട്ടില്‍ നിലനില്‍ക്കുന്നതും  എന്നാല്‍ പ്രത്യക്ഷത്തില്‍ അത്രയൊന്നും പ്രകടമാല്ലാത്തതും ആയ ചില ഹിംസാത്മകമായ ചിന്താധാരകളെയും , അതു സമൂഹത്തിന്‍റെ ഏതു തലത്തിലും സജീവമാവാം  എന്നുള്ള തിരിച്ചറിവും ഈ കൃതി നമ്മോടു പറയുന്നു. സാമൂഹികമായ് വിഘടനം – (social fission -- joint family à extended family ànuclear familyàindividual living spaces )   നടക്കുന്ന ഒരു സമൂഹം എന്ന നിലയില്‍, അരാജകത്വത്തെ ഒരു ചിന്താ രീതിയായും,  പിന്നീട്  ജീവിത രീതിയായും കൈവരിക്കാനുള്ള പ്രവണത കേരള സമൂഹം ഇപ്പോള്‍ തന്നെ കാണിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഫ്രാന്‍സിസ് ഇട്ടിക്കോര മുന്നോട്ടു വയ്ക്കുന്ന ഈ ഹിംസാത്മക നിലപാടുകള്‍ കേരള സമൂഹം ആഴത്തില്‍ പഠിക്കേണ്ട  ഒന്നാണ്.
രണ്ടാമതായി , സന്മാര്‍ഗീക/അസാന്മാര്‍ഗീകതകളെ കുറിച്ചുള്ള വിചാരം അല്ലെങ്കില്‍ വീണ്ടുവിചാരം ആണ്. “നല്ലതായിരുന്നു എന്ന് പിന്നീടു തോന്നുന്നത് സന്മാര്‍ഗവും,  ചീത്തയായിരുന്നു എന്ന് പിന്നീടു തോന്നുന്നത്, അസാന്മാര്‍ഗവും” എന്ന് രാമകൃഷ്ണന്‍ ഹെമിങ്ങവേയെ, ഉദ്ധരിച്ചു   പറയുമ്പോള്‍, കേരളീയ സമൂഹത്തിന്‍റെ പുതിയ മുദ്രാവാക്യമാണോ ഇതു എന്ന് നാം സംശയിച്ചുപോകും. മാറുന്ന ജീവിത സാഹചര്യങ്ങളും, സാമ്പത്തികമായി കൈവന്ന സ്വാതന്ത്ര്യവും , വിവരസാങ്കേതികവിദ്യയുടെ നവീന മേഘലകള്‍ തുറന്നിടുന്ന സാധ്യത്കളും, ആഗോളവല്‍ക്കരണം കൊണ്ട് വരുന്ന  ലോക വീക്ഷണവും , ചേരുമ്പോള്‍ ഉണ്ടാവ്വുന്ന ഒരു pseudo virtual reality ആണ് ഇന്നത്തെ തലമുറയുടെ ലോക വീക്ഷണം രൂപപ്പെടുത്തുന്നത്. നേട്ടം, ലാഭം തൃപ്തി, സുഖം തുടങ്ങിയ സംജ്ഞകളെ അടിസ്ഥാനമാക്കി സ്വയം കേന്ദ്രീകൃതമായ ഒരു ലോകം മെനഞ്ഞ് എടുക്കുകയും (അല്ലെങ്കില്‍ ഉണ്ടെന്നു സ്വയം ബോധ്യപ്പെടുത്തുകയും),  കൊടുക്കല്‍ വാങ്ങല്‍ പോലുള്ള ക്രയവിക്രയങ്ങളുമായി  ബന്ധപ്പെടുത്തി   സാമൂഹികമായ ബന്ധങ്ങളും, ബന്ധങ്ങള്‍ നില്നിര്തുന്നതിനുള്ള ആവ്ശ്യകതയുമെല്ലാം നോക്കിക്കാണാന്‍ യുവ തലമുറ പഠിച്ചു കഴിഞ്ഞു. വ്യക്തിഗതമായ ഇടങ്ങള്‍ (Individual space) ആണ് ഇന്നു അണുകുടുംബങ്ങളില്‍പോലും കാണാന്‍ കഴിയുന്നത്‌. സാമൂഹികജീവിതത്തിന്‍റെ ആണിക്കല്ലായ  altruism, collective existence മുതലായവ പൂര്‍ണമായി തിരസ്കരിക്കപ്പെട്ട ഒരു മനസ് ,  ഇന്നു കേരളത്തില്‍ നിലനില്‍ക്കുന്നു  എന്ന കാര്യം വിസ്മരിക്കാനാവില്ല. ഈ കണ്ണാടിയിലൂടെ വേണം  രാമകൃഷ്ണന്‍ വരച്ചുകാട്ടുന്ന സന്മാര്‍ഗ /അസാന്മാര്‍ഗ സുവിശേഷത്തിനെ വായിക്കാന്‍. ഇനി ഇതിനെ  മുന്‍പ് നാം കണ്ട ഹിംസാത്മകമായ ഇസങ്ങളുമായി ചേര്‍ത്ത് വായ്ക്കുമ്പോള്‍ ആണ് അതിന്‍റെ അപാരമായ ഭീകരത ബോധ്യമാവുക.
മൂന്നാമതായി ,മറ്റൊരു ആലോരസപ്പെടുത്തുന്ന ചിന്താവഴിയും രാമകൃഷ്ണന്‍ തുറന്നിടുന്നു. കുടുംബം എന്ന സമൂഹ്യമായ് സ്ഥാപനത്തെ, ശരീരങ്ങളുടെ ആഘോഷത്തിന്റെ ചുറ്റുപാടുകളില്‍ നിന്നുകൊണ്ട് കാണാന്‍ ശ്രമിക്കുന്നു എന്നതാണു അത്. പ്രണയം ശരീരത്തിന്റെ ആവശ്യം ആണെന്നും , അങ്ങനെ തുടങ്ങുന്ന ശാരീരിക ആവശ്യത്തിന്റെ നിരവഹണം ,  ബലം, പണം, അധികാരം എന്നിവയില്‍ അധിഷ്ഠിതമായി തുടരുന്നത് ആണ് കുടുംബം എന്നും കൂടി സ്ഥാപിക്കുന്നു നോവലിസ്റ്റ്‌. ഒരു സിദ്ധാന്തം എന്ന നിലയില്‍ ഇതില്‍ തെറ്റില്ല താനും . പക്ഷെ കുടുംബം എന്ന സ്ഥാപനം, ഒരു സാമൂഹിക ക്രമം (social order) ഉണ്ടാക്കിയെടുക്കാന്‍ വഹിക്കുന്ന പങ്കു നോവല്‍ പൂര്‍ണമായും തിരസ്കരിക്കുന്നു, എന്ന് മാത്രമല്ല വിവാഹം വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒന്നാണ് എന്നും വിവക്ഷിക്കുന്നു ഈ ആഖ്യായിക. മുന്‍പ് പറഞ്ഞ രണ്ടു വീക്ഷണങ്ങളുടെ ഒരു contributing  line ആയി ഇതിനെ വിലയിരുത്തുമ്പോള്‍, ഏറെ ഏറെ ഏറെ  ഹിംസാത്മകമായ സാമൂഹിക അവസ്ഥ. ലളിതവല്‍കരിച്ചാല്‍ - പാമ്പിന്റെ വായില്‍ പെട്ട  തവളയുടെ നാവില്‍ പറ്റിയ പുല്‍ച്ചാടിയുടെ അവസ്ഥ.

ലാഭം ഉണ്ടാക്കാന്‍ വേണ്ടി എന്തും ചെയ്യാം എന്നും അതിനായി എന്തു മാര്‍ഗവും ഉപയോഗിക്കാം എന്നും, ജീവിതത്തില്‍  നേര്‍മപുലര്‍ത്തുന്നത് ശുദ്ധ മണ്ടത്തരം ആണെന്നും , ജീവിതം ആഘോഷം ആണെന്നും ഉള്ള ഒരു philosophy  ഈ പുസ്തകംവച്ച് നീട്ടുന്നു . തീര്‍ച്ചയായും അത് എന്നെ വല്ലാണ്ട് പേടിപ്പിക്കുന്നു , പ്രത്യകിച്ചും ആസുരമായ് ഈ കാലത്ത്‌.  

പത്തില്‍

No comments:

Post a Comment