Tuesday, April 29, 2014

മണ്ടോദരി - ആദ്യ വായന

എന്‍. എസ് മാധവന്‍റെ പുതിയ കഥ മണ്ടോദരി വായിച്ചു ... പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ സ്ത്രീ പുരുഷ ബന്ധം ഒരു നിലവിളി പോലെ ഈ കഥയില്‍ വെളിപെടുന്നു. മിത്തോളജിയും ഇന്നത്തെ  കാലത്തിന്‍റെ പ്രക്ഷുബ്ധമായ സാമൂഹിക അന്തരീക്ഷവും മാറി മാറി  ഇടകലരുന്ന പ്ലോട്ടില്‍, അമര്‍ഷവും പകയും തന്പോരിമയും ഉള്ളില്‍ ഒതുക്കുന്ന ....ഒറ്റയാന്‍ കളിയായ പഞ്ചഗുസ്തിഉടെ പശ്ചാത്തലം ഇന്നത്തെ സാമൂഹികമായ ചുറ്റുപാടുകളുടെ നേര്കാഴച്  വരച്ചു കാട്ടുന്നു.  "ഞാന്‍ , തനിയെ നെടുന്നതെന്തോ അതാണ് വിജയം" എന്ന സമകലീന യുവ – വൈയക്തിക വീക്ഷണത്തെ കഥാകൃത്ത്‌ അനാവരണം ചെയൂന്നു – അതിന്‍റെ ശരി തെറ്റുകളിലേക്ക് പോകാതെ തന്നെ. ഇതിന്‍റെ മറുവശം എന്ന നിലയില്‍ ,ഇന്നത്തെ സ്ത്രീ, പുരുഷനില്‍ നിന്നും എന്ത് പ്രതീക്ഷിക്കുന്നു എന്നും, ആ പ്രതീക്ഷകളുടെ  പ്രദര്ശ്നപരത, അതിനോട് സമൂഹം വച്ചുപുലര്‍ത്തുന്ന അലസമായ നിസംഗത, പുരുഷനില്‍ അന്തര്‍ലീനമായ അധീശത്വ മനോഭാവം, എല്ലാം കൂടി പിരിച്ചു പിരിച്ചു ഒരു വലിയ കയര്‍ പോലെ ആക്കിയിരിക്കുന്നു എന്‍.എസ് . ആദ്യ വായനയില്‍ ഈ കഥ  എനിക്ക് മുമ്പില്‍ ഒരു വലിയ ചോദ്യ ചിന്ഹമായ് നില്‍ക്കുന്നു. ബാലരമയില്‍ കാനരുണ്ടായിരുന്ന ഒരു ചിത്രപ്രശ്നം പോലെ- “വഴിയറിയാത്ത കൊച്ചു കരടികുട്ടനെ വീട്ടില്‍ എത്തിക്കുമോ” ?  നിറയെ ചോദ്യങ്ങള്‍ ഉള്ള ..ഒരുപാടു ഉത്തരങ്ങള്‍ ഒളിപ്പിച്ച ഒരു വന്‍ കോട്ട പോലെ എന്‍. എസ് ഈ കഥ നമുക്ക് തരുന്നു .... ക്രാഫ്റ്റ് ദൈവമായ മാധവന്‍ ഇതിലും ആ വിളി അന്ന്വര്ധമാക്കുന്നു. Hats off to you…..ഒരു V.K.N ലൈനില്‍ പറഞ്ഞാല്‍ “തോപ്പിയൂര് മാപ്പിളെ”
P.S : സ്ത്രീ ശാക്തീകരണ വീക്ഷണ/നിരീക്ഷണങ്ങള്ളെ കുറിച്ച്  മൈക്ക് വെച്ച് പൂരപ്പരമ്പുകളില്‍ ഉറഞ്ഞു തുള്ളുന്ന വനിതാ വിമോചക പ്രവര്‍ത്തകര്‍ - ആണും പെണ്ണും ..അക്ഷരം അറിയുമെങ്കില്‍ മണ്ടോദരി വായിക്കുക...
പത്തില്‍

No comments:

Post a Comment